
June 1, 2025:
മതിയായ രേഖകളില്ലാതെ വിദേശജോലി റിക്രൂട്ട്മെന്റ് : കോട്ടയത്ത് രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിച്ചിരുന്ന Hr.Stride.com, INDOCAN OVERSEAS Pvt.Ltd എന്നീ സ്ഥാപനങ്ങളിലാണ് തിരുവനന്തപുരത്തെ The Protector Of Emigrants ഓഫീസിൽ നിന്നും പരിശോധന നടത്തിയത്. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ യാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയതിനെ തുടർന്ന് Protector Of Emigrants ഓഫീസിൽ നിന്നും അയച്ചുകൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് രണ്ടു സ്ഥാപനങ്ങൾക്കുമെതിരെ 1983 ലെ എമിഗ്രേഷൻ ആക്റ്റു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശിന്റെ വീട്ടിലെത്തി അന്‍വര്‍
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍.
വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്. മത്സരിക്കുമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസില്‍ വന്നത് പ്രകാശിന്റെ വീട്ടിലെത്തണമെന്നാണെന്നും താനും പ്രകാശുമൊക്കെ കോളേജിലും യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലുമൊക്കെ ഉണ്ടായിരുന്നവരാണെന്നും സന്ദര്‍ശനശേഷം അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ പിന്നീട് ഇപ്പുറത്തേക്ക് മാറി. പഴയകാല സുഹൃത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിര് സ്ഥാനാര്‍ത്ഥി എന്നീ നിലയ്ക്ക് ഇവിടെ എത്തി സ്മിതയെയും കുട്ടികളെയും കാണണമെന്നേ ഉദ്ദേശിച്ചുള്ളൂ. എല്ലാ മനുഷ്യരുടെയും പിന്തുണ തനിക്കുണ്ടാകും.
അതില്‍ സ്വാഭാവികമായി വി വി പ്രകാശിന്റെ കുടുംബവും ഉള്‍പ്പെടുമല്ലോ. കുടുംബവുമായി പണ്ടും നല്ല അടുപ്പത്തിലാണ്. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നാണ് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ.വി വി പ്രകാശിന്റെ കുടുംബം പ്രതികരിച്ചത്.
അബ്ബാസ് അലി തങ്ങള്‍ നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് യുഡിഎഫ് നേതൃത്വം.
വി.വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടിയോടായിരിക്കും മരണം വരെ അനുഭാവമെന്നും അവര്‍ പറഞ്ഞു.
നിലമ്ബൂർ മണ്ഡലത്തിലെ പോത്തുകല്ലില്‍ അബ്ബാസ് അലി തങ്ങള്‍ പ്രചാരണം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് വ്യക്തമാക്കി. പി.വി അൻവർ അടഞ്ഞ അധ്യായമെന്ന് പറഞ്ഞ അടൂർ പ്രകാശ് നിലമ്ബൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും പ്രതികരിച്ചു. കെ.സുധാകരനും, രമേശ് ചെന്നിത്തലയും തെരെഞ്ഞെടുപ്പ് കണ്‍വൻഷനില്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വഭാവികതയല്ല. ഇരുവരും നേരത്തെ തന്നെ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നുവെന്നും അടൂർ പ്രകാശ് വിശദീകരിച്ചു.
ഇന്ന് നടന്ന യുഡിഎഫ് കണ്‍വൻഷനില്‍ പാണക്കാട് കുടുബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് അബ്ബാസ് അലി തങ്ങളും യുഡിഎഫ് കണ്‍വൻഷനില്‍ ഉണ്ടായിരുന്നില്ല.
സാദിഖലി തങ്ങളും മുനവറലി ശിഹാബ് തങ്ങളും വിദേശത്താണെന്നും അബ്ബാസ് അലി തങ്ങള്‍ തൃശൂരിലാണെന്നുമാണ് യുഡിഎഫ് നേതൃത്വം വിശദീകരിച്ചത്. അബ്ബാസ് അലി തങ്ങള്‍ കണ്‍വൻഷനില്‍ പങ്കെടുക്കാത്തത് മനഃപൂർവമല്ലെന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടവും പ്രതികരിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം.
പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത തിരഞ്ഞെടുപ്പ് കണ്വെന്ഷന് സമീപകാല ചരിത്രത്തിലാദ്യമാണ്.
മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. അതേ സമയം ജില്ലയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുത്തു.
അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളില്‍ ആക്ഷേപമുണ്ട്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്ന് അവര്‍ പറഞ്ഞു. ഇതോടെയാണ് അബ്ബാസലി തങ്ങള്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തത്.
അതേ സമയം നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളത് കൊണ്ടാണ് അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.
‘മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി’; പിണറായി വിജയനെതിരെ കെ.സി വേണുഗോപാല്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങള്‍ സര്‍ക്കാരിനെ വെറുത്തതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് പിണറായി വിജയനെന്നും ഹിന്ദുവിന് നല്കിയ അഭിമുഖം നമ്മള് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി. പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് നമ്മള് കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അത് മാത്രമാണോ പാണക്കാട് കുടുംബം’, കെ സി വേണുഗോപാല്‍ പറഞ്ഞു.
തൃശ്ശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതാണ് പിണറായിയുടെ രണ്ടാമത്തെ ചതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ബിജെപിക്ക് പാര്‍ലമെന്റില്‍ ഒരു അംഗത്തെ ഉണ്ടാക്കി കൊടുത്തെന്നും അതിന് വേണ്ടി തൃശ്ശൂര്‍ പൂരം കലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരെ അധിക്ഷേപിച്ചെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല; പിടിക്കപ്പെട്ടതോടെ നേതൃത്വം തള്ളി: എളമരം കരീം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം.
പി.വി അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല. ഇക്കാരണത്താല്‍ ഒറ്റവോട്ട് പോലും എല്‍ഡിഎഫിന് നഷ്ടപ്പെടില്ലെന്നും എളമരം കരീം പറഞ്ഞു.
‘അന്‍വര്‍ മത്സരിക്കുന്നതുകൊണ്ട് എല്‍ഡിഎഫിന് കൂടുതല്‍ അനുകൂല സാഹചര്യമാണ് ഉണ്ടാവുക. എം സ്വരാജ് പ്രകൃതി ദുരന്തസമയത്ത് ഇടപെട്ടില്ലായെന്നത് പച്ചക്കള്ളമാണ്. മറ്റൊരു മണ്ഡലത്തിലെ എംഎല്‍എ ആയിട്ട് പോലും സ്വരാജ് വന്നുവെന്ന് അന്‍വറിന്റെ തന്നെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്’, എന്നും എളമരം കരീം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പറഞ്ഞാല്‍ ലോകത്തിലെ ആരും വിശ്വസിക്കില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അര്‍ധരാത്രിയില്‍ പി.വി അന്‍വറിനെ വീട്ടിലെത്തി കണ്ടതിലും എളമരം കരീം പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയ്ക്ക് പോയി അങ്ങനെ സംസാരിക്കുമെന്ന് കരുതുന്നില്ല. പിടിക്കപ്പെട്ടപ്പോള്‍ നേതൃത്വം തള്ളി പറയുന്നതാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.
7:45 IST: ദേശസ്നേഹിയാകാൻ ഇത്ര പ്രയാസമോ? പാർട്ടിയിലെ വിമർശനത്തിന് മറുപടിയുമായി സൽമാൻ ഖുർഷിദ്
June 1, 2025: 7:31 IST: കടലില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ടു; കണ്ണൂരില്‍ രണ്ട് യുവാക്കളെ കാണാതായി, തിരച്ചില്‍
കണ്ണൂർ അഴീക്കോട് രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു
കണ്ണൂർ അഴീക്കോട് രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു. മീൻകുന്ന് കടപ്പുറത്താണ് അപകടം. കടലിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപെട്ടത്. കടലിൽ കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് , പട്ടാനൂർ അനന്ദ നിലയത്തിൽ ഗണേഷ് എന്നിവരെയാണ് കാണാതായത്.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുത്തശേഷം യുവാക്കൾ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. ഇതിനിടെ ഇരുവരും ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ ശക്തമായ തിരയിടിക്കുന്നത് തെരച്ചലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്