
ജി.കൃഷ്ണൻ മാലത്തിന് ആദരവ്
ചലച്ചിത്ര പത്രപ്രവർത്തന രംഗത്ത് കഴിഞ്ഞ 38 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന നാനാ ഫിലിം വാരികയുടെ റിപ്പോർട്ടർ ജി. കൃഷ്ണൻ മാലത്തിനെ സത്യ ജിത് റേ ഫിലിം സൊസൈറ്റി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും എഴുത്തു കാരനുമായ ജോർജ് ഓണക്കൂർ പൊന്നാട അണിയിച്ചു.വിഖ്യാത സംവിധായകൻ പത്മ വിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു.

സൊസൈറ്റി ചെയർമാൻ സജിൻ ലാൽ,ഫിലിം സൊസൈറ്റി യുടെ രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത്, കവി പ്രഭാവർമ്മ, സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ, സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, ക്യാമറ മാൻ എസ്. കുമാർ, തുടങ്ങിയ വർ ചടങ്ങിൽ സംബന്ധിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്.
കണ്ണൂർ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ബാരാപോൾ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സുരിജക്ക് ആനയുടെ ചവിട്ടിൽ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഭരണമാറ്റമോ തുടർഭരണമോ എന്നതാണ് ഇതിൽ പ്രധാനം. കോൺഗ്രസിൻ്റെ ആര്യാടൻ ഷൗക്കത്തും, എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജും, പിവി അൻവറും ബിജെപി സ്ഥാനാർത്ഥിയായി മോഹൻ ജോർജും കളത്തിലുണ്ട്.
5:45 PM: 2026ന്റെ പുതുവത്സര സമ്മാനമായി ദേശീയപാത കേരളത്തിന് സമർപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്
5:30 PM: താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികള്‍ക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈകോടതി.
പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈല്‍ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ് ഹൈകോടതിയുടെ നിർദേശം. കേസിലെ ആറ് പ്രതികളെയും നിലവില്‍ കോഴിക്കോട് ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.
വിദ്യാർഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഹൈകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് നടപടി. പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.
കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി തള്ളിയിരുന്നു. ജാമ്യം നല്കിയാല് വിദ്യാർഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്. കൊലപാതകത്തില്‍ കൂടുതല്‍ വിദ്യാർഥികള്‍ക്ക് പങ്കില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞിരുന്നു.
താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷത്തിലാണ് 10ാം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്തെ തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.
Advt: Hot Offer: Fire-Boltt Phoenix Pro Smart Watch 1.39 inch Bluetooth Calling, AI Voice Assistant, Metal Body with 120+ Sports Modes, SpO2, Heart Rate Monitoring (Black)
5:15 PM: പണം നൽകണമെന്നാവശ്യപ്പെട്ട് പ്രശസ്ത കാൻസർ രോഗവിദഗ്ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി
മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണികത്ത് ലഭിച്ചത്.
ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവിൽ പെൺകുട്ടി മരിക്കാൻ ഇട-യായെന്നും തുടർന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. തപാൽ വഴി മേയ് 17ന് ലഭിച്ച കത്തിൻ്റെ പശ്ചാത്തലത്തിൽ ഡോ. ഗംഗാധരൻ മരട് പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നാണ് കത്തിൽ അവകാശപ്പെടുന്നത്
കത്തിൽ നൽകിയ ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ബിറ്റ് കോയിൻ ആയി 8.25 ലക്ഷം രൂപ നൽകണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു. പണം നൽകിയില്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെ-യും ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.
5:00 PM: അന്താരാഷ്ട്ര പരിസ്ഥിതി ദിനം ഗ്രീന്‍ കേരള റൈഡുമായി തദ്ദേശ വകുപ്പ്
അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ ഗ്രീന്‍ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. കാര്‍ബണ്‍ എമിഷന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ദിനത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ഗ്രീന്‍ കേരള റൈഡ് സംഘടിപ്പിക്കുന്നത്.
ഒന്നിച്ചിറങ്ങാം, കാര്‍ബണ്‍ കുറയ്ക്കാം എന്ന സന്ദേശവുമായി കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് ബോധവത്ക്കരണ ക്യാമ്പെയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ ഇന്ന് (ജൂണ്‍ 5) രാവിലെ 9.40 ന് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്ര കമ്മ്യൂണിറ്റി പൂളിങ്ങിന്റെ ഭാഗമായി തിരഞ്ഞെടുത്ത പൊതുഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ചായിരിക്കും.
ഗ്രീന്‍ കേരള റൈഡിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഒഴിവാക്കി പൊതു ഗതാഗത സൗകര്യങ്ങള്‍, ഇലക്ട്രിക്ക് വാഹങ്ങള്‍, സൈക്കിള്‍-കാല്‍നട യാത്ര മാര്‍ഗ്ഗങ്ങളാല്‍ ഓഫീസുകളിലെത്തും. തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലെ ത്രിതല പഞ്ചായത്തുകളിലെ ജീവനക്കാരം ജനപ്രതിനിധികളും ബോധവത്ക്കരണ ക്യാമ്പെയിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.
ജീവനക്കാര്‍ക്ക് ഒരുമിച്ച് യാത്രചെയ്യാന്‍ ഒരു വാഹനം ക്രമീകരിച്ചുള്ള കമ്മ്യൂണിറ്റി പൂളിങ്, സ്വകാര്യ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഓഫീസില്‍ എത്തുന്നവര്‍ക്ക് ഒരേ റൂട്ടില്‍ നിന്നുള്ള സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് ഒരു വാഹനത്തില്‍ ഓഫീസിലെത്താന്‍ വെഹിക്കിള്‍ പൂളിങ്, സൈക്കിളിങ്, പൊതുഗതാഗത സംവിധാനങ്ങള്‍, കാല്‍നടയാത്രകള്‍ എന്നിവ ഗ്രീന്‍ കേരള റൈഡിന് ഉപയോഗപ്പെടുത്താം.
ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ അവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഗ്രീന്‍ കേരള റൈഡുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ഓഫീസുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം, പ്രദര്‍ശന മേളയും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
4:55 PM: കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം
തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ എറണാകുളം ചാമ്പ്യന്മാർ. ഫൈനലിൽ കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ഒൻപത് വിക്കറ്റിനാണ് എറണാകുളം തോല്പിച്ചത്. മഴയെ തുടർന്ന് വിജെഡി നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത എറണാകുളം 19.2 ഓവറിൽ ആറ് വിക്കറ്റിന് 125 റൺസെടുത്ത് നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് എറണാകുളത്തിൻ്റെ വിജയലക്ഷ്യം അഞ്ചോവറിൽ 44 റൺസായി പുതുക്കി നിശ്ചിച്ചു. 2.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എറണാകുളം ലക്ഷ്യത്തിലെത്തി.
ഫൈനലിൽ ടോസ് നേടിയ എറണാകുളം കംബൈൻഡ് ഡിസ്ട്രിക്ട്സിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 14 പന്തുകളിൽ 26 റൺസുമായി ഓപ്പണർ വിനൂപ് മനോഹരൻ കംബൈൻഡ് ഡിസ്ട്രിക്ട്സിന് മികച്ച തുടക്കം നല്‍കിയെങ്കിലും തുടർന്നെത്തിയവർക്ക് വേഗത നിലനിർത്താനായില്ല.
നന്നായി പന്തെറിഞ്ഞ എറണാകുളത്തിൻ്റെ ബൌളർമാർ സ്കോറിങ് ദുഷ്കരമാക്കി. 34 പന്തുകളിൽ 33 റൺസെടുത്ത ക്യാപ്റ്റൻ രോഹൻ നായരാണ് കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ടോപ് സ്കോറർ. മാനവ് കൃഷ്ണ 20ഉം, എബി ബിജു 17ഉം, സഞ്ജീവ് സതീശൻ ഏഴ് പന്തുകളിൽ 14ഉം റൺസെടുത്തു. എറണാകുളത്തിന് വേണ്ടി ആസിഫ് സലിം, വി അജിത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളത്തിന് കെ ആർ രോഹിതിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് അനായാസ വിജയമൊരുക്കിയത്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ എറണാകുളം വിജയത്തിലെത്തി. പത്ത് പന്തുകളിൽ 39 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. അഞ്ച് സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു രോഹിതിൻ്റെ ഇന്നിങ്സ്. രോഹിത് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.
പല മല്‍സരങ്ങളിലും നിർണ്ണായക ഇന്നിങ്സുമായി കംബൈൻഡ് ഡിസ്ട്രിക്ട്സിൻ്റെ ഫൈനൽ പ്രവേശനത്തിൻ നിർണ്ണായക പങ്കു വഹിച്ച പതിനാറുകാരൻ ബാറ്റർ മാനവ് കൃഷ്ണയാണ് ടൂർണ്ണമെൻ്റിലെ പ്രോമിസിങ് യങ്സ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരത്തിൻ്റെ അഭിഷേക് ജെ നായർ ടൂർണ്ണമെൻ്റിലെ മികച്ച ബാറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്തിൻ്റെ വി അജിത്താണ് മികച്ച ബൌളർ. പല മല്‍സരങ്ങളിലും ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരേ പോലെ തിളങ്ങിയ തൃശൂരിൻ്റെ എൻ എം ഷറഫുദ്ദീനാണ് പരമ്പരയുടെ താരം.
3:21 PM: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.
ഇന്ന് ദില്ലിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ ചർച്ചയിലാണ് ഉറപ്പ്. കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദേശീയപാത നിർമ്മാണത്തിൻ്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ നൽകിയ തുക, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പാത ഉദ്യോഗസ്ഥർ കേരളത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും പുറമെ സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സംസ്ഥാനത്തിൻ്റെ ദില്ലിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊഫ.കെ വി തോമസ് എന്നിവർ പങ്കെടുത്തു.
2:05 PM: ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്.
സിനിമാനയം വന്നതും നിയമനിർമാണം നടത്തുന്നതും അടുത്തമാസം കോൺക്ലേവ് തീരുമാനിച്ചതും അതിൻ്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹേമാ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി.
35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിച്ച് കോടതികളിൽ റിപ്പോർട്ട് നൽകും.
2:01 PM: പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്.
സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന സ്വയം വെളിപ്പെടുത്തലിലാണ് പി വി അൻവർ എം എൽ എ ആയിരുന്നപ്പോൾ പൊലീസ് കേസെടുത്തത്.
സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്. സി പി എമ്മും സർക്കാരുമായി തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.
കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിന്റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നായിരുന്നു പരാതി.
1:45 PM: വർഷകാല സമ്മേളനം ജൂലൈ 21 മുതൽ
പാർലമെൻ്റിൻ്റെ വർഷകാല സ മ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ.
ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെ യ്യാൻ പ്രത്യേക സമ്മേളനം വിളി ക്കണമെന്ന ആവശ്യത്തിൽ പ്ര തികരണമില്ല
12:49 PM ദേശീയപാത നിർമ്മാണത്തിൽ കോടികളുടെ അഴിമതി‘വി.ഡി. സതീശൻ
ദേശീയപാത നിർമ്മാണത്തിൽ കോടികളുടെ അഴിമതിയുണ്ടെ ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ’അഴിമതിക്കെതിരെ പരാതിപ്പെ ടാൻ സർക്കാരിന് ധൈര്യമില്ലാ ത്തത് എന്ത് കൊണ്ടാണ്.സർക്കാരിലെ ചിലർക്കും പങ്കു ണ്ടെന്ന് സൂചനയുണ്ടെന്നും പ്ര തിപക്ഷ നേതാവ്.
12:39 PM: കണ്ണ് മാറി ചികിത്സ; ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം സർക്കാ ർ കണ്ണാശുപത്രിയിൽ കണ്ണ് മാറി ചികിത്സ.
നീർക്കെട്ട് തടയാൻ നൽകി യ കുത്തിവയ്പ് ഇടത് കണ്ണിന് പകരം വലത് കണ്ണിൽ
ബീമാപള്ളി സ്വദേശി അ സുറ ബീവക്കാണ് കുത്തി വയ്പ് എ ടുത്തത്.
സംഭവത്തിൽ ഡോക്ടറെ സസ് പെൻഡ് ചെയ്തു.
12.03 PM: ഉറങ്ങിപ്പോയെന്നാണ് എഡിജിപി പറഞ്ഞത്, അതിനര്‍ഥം പൂരം കലക്കിയെന്നാണ്: കെ മുരളീധരന്
11:00 AM: എല്ലാവര്ക്കും തുല്യ നിയമപരിരക്ഷ എന്ന ആശയത്തിന് കടപ്പെട്ടിരിക്കുന്ന രാജ്യമേത്
10:57 AM: കേരളത്തിന് ആവശ്യം ചെറുവിമാന സർവീസ് | പി എസ് നായർ അഭിമുഖം
10:28 AM: നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്ന്ന് ശല്യം ചെയ്യല്‍; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
വ്യവസായി ബോബി ചെമ്മണൂർനടിയ്ക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്ന് പൊലീസ് കുറ്റപത്രം.
നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
നടി നൽകിയ പരാതിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കൊച്ചി സെൻട്രൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ ബോബി ചെമ്മണൂർ ലൈംഗികാധിക്ഷേപം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അഭിമുഖങ്ങളുടെ വിഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ലൈംഗിക അധിക്ഷേപത്തിനൊപ്പം പിന്തുടർന്ന് ശല്യം ചെയ്തതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
10:24 AM: വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളിൽ ബന്ദിയാക്കി ഓൺലൈൻ തട്ടിപ്പ്.
ചാലക്കുടി മേലൂർ സ്വദേശിനിയായ ട്രീസയെയാണ് തട്ടിപ്പിനിരയാക്കിയത്.പോലീസ് വസ്ത്രം ധരിച്ചാണ് ട്രീസയെ തട്ടിപ്പുകാരൻ തട്ടിപ്പിനിരയാക്കിയത്. ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാൽ സന്ദീപിന്റെ കൂട്ടാളികൾ കൊലപ്പെടുത്തുവെന്നും പറഞ്ഞ് ട്രീസയെ വിശ്വസിപ്പിച്ചു. ഇതോടെ പേടിച്ച ട്രീസ ഒന്നര ദിവസം മുറിക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു. തട്ടിപ്പിനിടയിൽ ട്രീസയുടെ ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സർക്കാർ അക്കൗണ്ടിലേക്കെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ട്രീസ സൈബർ പോലീസിന് പരാതി നൽകിയിട്ടുണ്ട്.
10:24 AM: ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി.
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം കോണ്‍ഗ്രസ് മത്സരിച്ചതാണെന്നും കോണ്‍ഗ്രസിന് ഒരു എം എല്‍ എ പോലും നേടാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയരുന്നു. ബിജെപിയെ ഭരണത്തില്‍ എത്തിച്ചത് കോണ്‍ഗ്രസിന്റെ സ്ഥാര്‍ഥിത്വം തന്നെയാണെന്നും അതിനാല്‍ ഇനി കോണ്‍ഗ്രസുമായി സഹകരിച്ചു പോകേണ്ടതില്ലെന്നാണ് ആപ്പിന്റെ തീരുമാനം. കോണ്‍ഗ്രസുള്ള ഒരു മുന്നണിയില്‍ പോലും പോകേണ്ട എന്ന തീരുമാനമാണ് ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി എടുത്തിരിക്കുന്നത്.
ഇന്‍ഡ്യാ സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിനെ മാത്രം നേരിടാനുള്ള സഖ്യമായിരുന്നു. ഇനി ആ സഖ്യത്തിന് വിലയില്ലെന്നും ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റക്ക് നേരിടാന്‍ തന്നെയാണ് ആപ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി അറിയിച്ചു.
9:33 AM: ഹൈഡ്രോളിക് ബ്രേക്കില്‍ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം ഏതാണ്? ഉത്തരം അറിയാന്‍ ക്ലിക്ക് ചെയ്യുക
9:32 AM: ഒടുവില്‍ ആശ്വാസം; ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
9:30 AM: നിക്ഷേപം 3357 കോടി, 28,749 തൊഴില്‍; വ്യവസായ വളര്‍ച്ചയ്ക്ക് കിന്‍ഫ്രയും
9:29 AM: കോഴിക്കോട് റോഡരില്‍ നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി
9:25 AM: കഴിഞ്ഞ ഒരാഴ്ച്ചത്തെ കറന്റ് അഫയേഴ്സ് പഠിക്കാം
9:22 AM: അടൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
9:21 AM: ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
9:08 AM: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; ഇഗ X സബലേങ്ക സെമി
8:56 AM: ” റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് ” ജൂൺ 5-ന്

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്,
സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്,ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ” റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് ” ജൂൺ അഞ്ചിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് പ്രദർശനത്തിനെത്തിക്കുന്നു.
സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ
അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്,
ചെമ്പിൽ അശോകൻ, നീന കുറുപ്പ്,
മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

ഇക്ബാൽ കുറ്റിപ്പുറം,ബി കെ ഹരിനാരായണൻ,മനു മഞ്ജിത്,ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിബി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,വസ്ത്രാലങ്കാരം-സമീറ സനീഷ്, കലാസംവിധാനം- ജിതിൻ ബാബു, മേക്കപ്പ്-മനോജ് കിരൺ രാജ്,
സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ,
ഡിസൈൻ-യെല്ലോ ടൂത്ത്സ്,
പി ആർ ഒ-എ എസ് ദിനേശ്.